Tuesday, April 24, 2007

എന്റെ കലാലയം

വിടവാങ്ങുംപോക്കുവെയിലിന്
‍പൊങ്കിരനങ്ങളാല്‍ത്തിളങ്ങും
വിദ്യാദേവതതന്
‍പുണ്യക്ഷെത്രമെന്‍ കലാലയം
പലയിടങ്ങളില്‍ നിന്നു-
മൊരുയാമത്തില്‍ പറന്നെത്തി
പല വഴിക്കായ്പിരിയു-
മീക്കിളികള്‍ക്കൊരു സാന്ത്വനകേന്ത്രം
മറക്കും നിന്‍ മടിത്തട്ടിലെത്തുന്ന
മാത്രയില്‍ സര്‍വ്വദുഖവും
മതിക്കും നി ചിരയൗവ്വന-
മലയുയര്‍ത്തും വര്‍ണ്ണരാജിയില്‍
നിത്യതേ, യൊരു കുഞ്ഞുതെന്നലാ-
യൊരുമാത്ര നിന്നില്‍ നിറഞ്ഞ്‌
നീയെകും നറുവെളിച്ചമ-
ന്തരാത്മാവില്‍ പകര്‍ത്തി
ചരിത്രമുറങ്ങും നിന്നിടനാഴിയില്‍
ഒരു കാലുചയുമുണര്‍ത്താതെ,
ചാരുതരമീ ജീവിതത്തിന്
‍അലങ്കാരശ്രമം വെടിഞ്ഞ്‌,
പറന്നുയരുമൊരുനാള്‍
നീലവാനില്‍ ഞങ്ങള്‍-
പരന്ന തീരത്തെ പുണര്‍ന്നു
ചിരിക്കും തിരമാല പോലെ