Saturday, February 2, 2019

കുന്നിമണിക്കാലം -1

ഓർമ്മകളാണ് നിറയെ!
കണ്ടിട്ടുണ്ടോ, പരന്നു കിടക്കുന്ന പാറകൾക്ക്‌ നടുവിൽ ഇത്തിരി മണ്ണിൽ നിറയെ ശിഖരങ്ങളായി മുള്ളും കൂർപ്പിച്ച് നിൽക്കുന്ന കള്ളിച്ചെടികളെ? ഇടയ്ക്കൊക്കെ നല്ല ചന്തമുള്ള വലിയ പൂക്കളെ?...വലിയ വെളുത്ത അറ്റത്ത് മഞ്ഞയും ചുവപ്പും വർണ്ണങ്ങൾ നേരിയ ഇഴയോടിയ  പൂക്കൾ?
അത് പോലെ മനോഹരമാണ് അത്.

നടു വാസൽ  കേറിയപ്പോ ചേമ്പ്ര മാമയുണ്ട്
തിണ്ണയില്  നിൽക്ക്ണ്
എന്നെ കണ്ടതും വെളുക്കനെ ചിരിച്ചു  ‘ ഉണ്ട്ഹേ’ എന്ന് വാത്സല്യത്തോടെ വിളിച്ചു.
ചിരിച്ചോണ്ട് ഉമ്മറത്തേക്ക് കേറിയപ്പോ അച്ചച്ചൻ മേശക്ക് പുറകിൽ അടകോലിൽ എന്തോ വെച്ച് ഈളിയ കൊണ്ട്  തേച്ചു മിനുക്കി തിളക്കം വരുത്തി
 കൊണ്ടിരിക്ക്ണുണണ്ട് , ശ്രീദേവി മൂക്കുത്തിയാണ്.
അച്ഛയുണ്ട് പൊള്ള മൂട്ടികൊണ്ടിരിക്കുന്നു.
അപ്പൂച്ചൻ നൂലിലിട്ട്‌ വാളി പോളിഷ് ചെയ്യണ്.
ചെറിയച്ചൻ നേരിപ്പോടും ഊതിക്കൊണ്ടിയിരിക്കുന്നൂ.
പാത്‌തിയിൽ ഉരുകിയ തിളക്കുന്ന സ്വർണ്ണം ചാലിലൂടെ ഒഴുകി ഉറച്ച് തുടങ്ങിയിട്ടുണ്ട്..
നേരിപോടിലെ കനല് കണ്ടിട്ടുണ്ടോ?, ഊതുമ്പോ വിരിഞ്ഞു തുടങ്ങിയ റെഡ്റോസ് പൂവിന്റെ ഇതളില്ലെ?, അത് പൊലെ  ഇണ്ടാകും. ഒരിക്കലെങ്കിലും അത് തൊട്ടു നിക്കണമന്ന് ഇണ്ടായിരുന്നൂ പക്ഷേ പററിയില്ല.സ്വർന്ണ്ണത്‌തോട് മൽസരിച്ച് തോറ്റ ഉമിയുടെ മുൻനിര പടയാളികൾ വെളുത്ത നനുത്ത ചാരമായി ചിതറിക്കിടക്കുന്നു.. ന്നാലും ചന്തമുണ്ട് ട്ടോ..

പിന്നെ പടി കവച്ച് വെക്കുംബോ അതിന്റെ ഓരത്ത് അമ്മ ഇരുന്ന് പാശി കൊണ്ട് ശിവനും പാർവ്വതിയും തയ്ക്കുന്നൂ.
വീട്ടിനകത്ത് നല്ല സുഖമുള്ള തണുപ്പും നേരിയ ഇരുട്ടും.. അവിടന്ന്‌ കൂടത്‌തിലേക്ക്‌ ഇറങ്ങുമ്പോ വലത് വശത്ത് ഇരുട്ടത്ത് ഉള്ള, എനിക്കും ഹരിക്കും മാത്രം ഇരിക്കാൻ പററണ കുഞ്ഞു തിട്ടയിൽ ഇർക്കണംന്നുണ്ടായിരുന്നൂ..പോട്ടെ വേണ്ട. ഇരുട്ടത്തിരിക്ക്‌ണത്‌ കാണാതെ ആരെങ്കിലും എരടിയാ നല്ലോണം ചീത്ത കിട്ടും…

‌ സോഫയിലും താഴെ നിലത്ത്മായി അച്ഛെമ്മമാരും അമ്മമ്മയും ഒക്കെയുണ്ട്..
അമ്മമ്മയുടെ അടുത്തിരുന്നു, അലക്കി അലക്കി കോട്ടൺ സാരിക്കും അമ്മമ്മയുടെ കൈ പോലെ മിനു മിനുപ്പ്‌..
അടുത്തിരുന്ന അടുത്ത പടി മടിയിൽ തല ചായ്ച്ച് കിടക്കുകയാണ്. ശുഷ്കിച്ച കൈ നെറുകയിലോക്കെ പരത്തുന്നു… ഉറക്കത്തിനിടയിലും കണ്ടൂ രണ്ട് മൂക്കിലെയും മൂക്കുത്തിയും കഴുത്തിലെ കറുത്ത ചരടിൽ കോർത്ത താലികൂട്ടവും മുത്തുമാലയും നെറുകയിലെ മജന്ത സിന്ദൂരം എല്ലാം അത് പോലെ തന്നെ ഇണ്ടട്ടോ. അറിയാതെ ആ സുഖത്തിൽ ഇത്തിരി മയങ്ങിപ്പോയി...
എണീറ്റപ്പോ മാധവൻ മാഷ്ടെ വീട്ടിലെ വലിയ പുളിമരത്‌തിലിരുന്ന് ഏതൊക്കെയോ കിളികൾ കരയുന്നു… രാവിലെയാണോ അതോ സന്ധ്യയാണോ, ഒന്നും മനസിലാകുന്നില്ല..അടുക്കളയിൽ നിന്നും ബോണടയോ ബജ്ജിയോ പൊരിയുന്ന മണം വരുന്നു, അമ്മ നാലുമണി പലഹാരം ഇൻടാക്കുകയാണ്.  കൈ കഴുക്ണതീയേ കൂടി പച്ച നിറമടിച്ച വാതിലിൽ കൂടെ പിന്നാലെക്ക് പോയി..
കിണറ്റിന്റ് കരയിൽ മുത്തിയമ്മ‌ പച്ചപ്പുതപ്പും പുതച്ച് വിരിച്ച ചണ ചാക്കിൽ കാലും നീട്ടി ഇരിക്ക്‌നുണ്ട്.   പിന്നാലെ രണ്ടാം കെട്ടിൽ നിന്നും കീയോ പീയോ ശബ്ദം കേക്ക്ണ്
എന്റെ കോഴിക്കുഞ്ഞുങ്ങ്ങൾ ആണ്. സ്കൂൾ പൂട്ടലിന് 12 എണ്ണം വാങ്ങിതന്നതാ അപ്പൂച്ചൻ. സ്കൂൾ തുറന്നു ഒരാഴ്ച ആകുമ്പളയ്ക്കും 5 എണ്ണവേ ഉളളൂ, ബാക്കിയൊക്കെ പോക്കാനും പരുന്തും പിടിച്ചു..
"കുഞ്ഞുവോ"… അമ്മമ്മയല്ലെ?  ആ വിളി പോലും അത് പോലെയുണ്ട്..
അല്ലെങ്കിലും എല്ലാരും, എല്ലാതും അത് പോലെ തന്നെ ഉണ്ടല്ലോ.. വിട്ടിട്ട് പടി കടന്ന് വന്നത്  ഞാനല്ലേ?
എല്ലാം ഓർത്ത് വന്നപ്പളെക്കും ഉറക്കം കിഴക്കൻ കാറ്റ് കൊണ്ട് പോയി!!!