Thursday, March 29, 2007

ത്രിക്കാര്‍ത്തിക

നീലപ്രാവുകള്
‍ചിറകടിച്ചുയരുമ്പോള്‍
മിഴികളിലും കുറുകിയോ
രാഗാര്‍ദ്രമായരിപ്രാവുകള്‍...
മുറ്റത്തെ കോലമെത്രവട്ടം
ചെതം വരുത്തീ,യെത്ര
ചായം നിറച്ചൂ കളങ്ങളില്‍..
സന്ധ്യയൊഴുകിപ്പരക്കുന്നു
ചുറ്റിലുമെല്ലാ
മിഴിയിലും ത്രിക്കാര്‍ത്തിക..
ദീപങ്ങളെത്ര വയ്കണമിന്നു
കണ്ണനും വരുമൊരു തിരിനാളമായ്‌..
കുപ്പിവളകള്‍ക്കഴകു പോരാ,
മുടിയിലെ ജമന്തിപ്പൂവിന്നുമണമ്പോരാ,
കണ്ണിലെക്കരിമഷിക്കറുപ്പു പോരാ,
നെറ്റിയിലെ ചാന്തിന്നഴകു പോരാ.
ശംഖം മുഴങ്ങവെയുള്ളിലും-
മുഴങ്ങീ മങ്ങല ഘോഷങ്ങള്‍
ധനുമാസ സന്ധ്യതന്ന-
ഴകായവളൊരു കാവ്യമയീ....
കത്തിച്ച നിലവിളക്കുമായ്ക്ക്ക്കോ-
ലായിലേക്കിറങ്ങവേ, പട്ടു
പാവടതുമ്പും മൊഴിഞ്ഞു
"കണ്ണന്‍ വരുമിന്നഴകായ്‌, വെളിച്ചമായ്‌"
ആദ്യത്തെ ചിരാതു കൊളുത്തവേ
മിഴികള്‍ രണ്ടും തിളങ്ങീ-
കണ്ണാ നിനക്കായ്‌, നിന്റെ
മിഴിയൊടു തോറ്റിടുമിവയെങ്കിലും!
ഓര്‍മ്മയിലൊരു കുറുമ്പിന്റെ മണികിലുക്കം,
തലകുലുക്കി വാലുയര്‍തിപ്പായുന്നു പയ്യുകള്
‍തിങ്ങിപ്പരന്നൊഴുകുന്നു യമുനയതിന്റെ
തീരത്തായ്‌ നിക്കുന്നു, കണ്ണന്റെ രാധ!
നിമിഷങ്ങള്‍ മായവെ,തെളീക്കും
നാളങ്ങള്‍ മങ്ങുന്നുമനവും
പതറുന്നു;യെന്തേ വന്നില്ല,യിതുവരെ
സന്ധ്യയും തേയുന്നു..
ശ്രീകോവിലിലെത്തിരിയും
വന്നുപോയ്‌, വന്നിലിതുവരെ?
പറഞ്ഞിരുന്നുവല്ലൊ, വരുമെന്ന്ത്രി
ക്കാര്‍ത്തിക വിളക്കു തെളിക്കാനായ്‌..
ഏണ്ണയും വറ്റിയിച്ചിരാതുകള-
ണയുമിപ്പോളതിന്‍ മുമ്പെ-
യണയുമീ മോഹങ്ങളൂം...
എത്രകൊതിച്ചുപോയൊപ്പംനടക്കാന്‍
കൈകോര്‍ത്തീദീപങ്ങള്‍ സാക്ഷിയായ-
ഗ്രഹാരത്തെരുവിലൂടങ്ങനെ..
എത്ര കാര്‍ത്തിക കാണണം
നമുക്കെത്ര ദീപങ്ങള്‍ തെളീക്കണം...
നിലാവിലുയരുന്ന പാട്ടായുണരണം
വാസലിലെക്കോലമായ്‌ ചമയണം
അവസാനത്തെചിരാതും
പടുതിരികത്തിയണഞ്ഞി-
രുട്ടുമ്മൂടിമുഴുവനായെ,ന്നിട്ടും
വന്നില്ലിതുവരെ........
വിരല്‍തുമ്പു വെറുതേ പിടഞ്ഞു,
ചുണ്ടുകളും ചെറുതായ്‌ വിറച്ചു...
വന്നില്ലിതുവരെ, യടുത്തകാര്‍ത്തി-
കയ്ക്കിനിയെത്രനാള്‍ കാക്കണം.

Monday, March 26, 2007

തിരിച്ചറിവ്‌

ചിരിച്ചും കലഹിച്ചും
ഓടിമറയുമീ തിരക്കില്‍
വന്നതെന്തിന്‍?
എനിക്കു വേണ്ടതെന്തെന്ന-
റിയാതെയന്തിച്ചു നിക്കുമ്പോള്‍ഒ
രു നേര്‍ത്ത സ്പര്‍ശമെന്നെ
ചിന്തയില്‍ നിന്നുണര്‍ത്തീ
ചോദ്യചിഹ്നത്തോടെ
തിരിഞ്ഞുനോക്കവേ കണ്ടൂ
ആദ്യം,
നെറ്റിയിലേക്കു വീണടര്‍ന്ന
നനുത്ത മുടിയിഴക
ള്‍തിളങ്ങുന്ന മിഴികള്
‍നേര്‍ത്ത ചുണ്ടുകള്
‍പൂക്കള്‍ തുന്നിയ കുട്ടിയുടുപ്പ്‌
കണ്ണുകളോടിക്കളിക്കുന്ന ഷൂസുകള്‍...
മെല്ലെയവളെന്റെ
നേര്‍ക്കു കൈ നീട്ടി-
യതെന്തിനെന്നോര്‍ക്കവേ
ഓര്‍ത്തു ചില്ലറക്കിലുക്കം,
മിഠായി,ബിസ്ക്കറ്റ്‌, പാവ..
അന്തമില്ലാതെ നീളുമ്പോള്
‍മെല്ലെയവള്‍ ചൊല്ലി,
മന്ത്രിക്കും പൊലെ; "മ്മാ... മ്മാ.."
ഞെട്ടിത്തരിച്ചുപോയ-
വളാരെന്നുമെന്തെന്നുമോര്‍ത്തില്ല;
വാരിയെടുത്തു നിറുകിലും,
നെറ്റിയിലുമുമ്മകളുതിര്‍ന്നു വീണു
കുഞ്ഞുകൈകളെന്റെ
കഴുത്തിനെ
ചെറുതായ്‌ ചുറ്റി വരുന്നതറിഞ്ഞു
ഒരു നേര്‍ത്ത ചൂടെന്നിലമരുന്നതറിഞ്ഞു...
ഇറുകെയവളെച്ചേര്‍ക്കവേ
എന്നില്‍ പെണ്മ നിറയുന്നതറിഞ്ഞു,
ചുണ്ടിലൊരു താരാട്ടുണരുന്നതറിഞ്ഞു,
വേണ്ടതെന്തെന്നറിഞ്ഞു,
അനാഥയല്ല ഞനെന്നറിഞ്ഞു,
സ്നേഹമൊരുകുരുപ്പായ്‌
ഇലവിരിഞ്ഞതറിഞ്ഞു,ഇല്ല,
ഞാനനാഥയല്ല,ഇവളെന്റെതാണെന്റെ
മനസ്സിലെ കുരുന്ന്.....