Monday, January 14, 2008

ഒരു അമ്മൂമ്മക്കഥ

ചില്ലുജാലകത്തിന്റെയിത്തിരി
സ്വാതന്ത്ര്യത്തിലെത്രനാള്?
പകലുകള് പിറക്കുന്നതും
പിന്നെ നീണ്ട രാത്രികളും
എത്രനാളീക്കനത്തക്കരിങ്കല്
ക്കോട്ടയിലേകാന്തവാസം?
നിരാശയുടെ കൂരിരുളില്
ദിശയറിയാതെ, ദിനങ്ങള-
റിയാതെ എരിഞ്ഞുതീരുന്നു!
പാഴ്ക്കിനാവായകലെ
കുതിരക്കുളമ്പടിനാദം.
കുഞ്ഞുകാറ്റിലെത്തിരിനാളം
പോലിത്തിരി പ്രതീക്ഷ!
വെള്ളക്കുതിരപ്പുറത്തേറി
നീണ്ടയുടവാളുമായൊരു പോരാളി,
യവന്റെയാക്രോശത്തില്
ഹൃദയത്തില് പെരുമ്പറഘോഷം.
ഉടവാളുലക്കുമ്പോളകലുന്നുവോ
ബന്ധനത്തിന്റെ ചിലന്തിവലകള്?
“മുടിക്കെട്ട് കല്‍പ്പടര്പ്പില്‍പ്പടര്‍ത്തി
ക്കാത്തിരിക്കാം, മതു നീണ്ട്നീണ്ടൊരു
കൈപ്പാടകലെയെത്തുന്നത് വരെ,
യാശയും കണ്ണിലെ പ്രതീക്ഷയും
നാളമായ് കാത്തുവെക്കാം.
പൊട്ടിച്ചിരിയില് വാക്കുകള്
നിര്‍ല്ലീനമായൊരുവേള് കണ്ടു
കണ്ണീല് കരുണ, പരിഹാസം
പൊട്ടിച്ചിരി, കടിഞ്ഞാണില് കൈ
മുറുകിയിത്തിരിവെട്ടവുമകന്നു പോയ്…
സ്വപ്നങ്ങള് പൊടിപടലങ്ങളില് മുങ്ങി
യിനിയൊരിക്കലും തിരിച്ചു കിട്ടാതെ
ത്തകര്ന്നു പോയെന്നിരുന്നാലും
വരുമായിരിക്കും, കൂടുതല് കരു-
ത്താര്‍ജ്ജിച്ചിനിയുമൊരുവേള
കാത്തിരിക്കാം, മുടിക്കെട്ട്ക്കല്
പ്പടര്‍പ്പില് പടര്ത്തിയേകയായ്..


(എന്റെ ഏകാന്തമായ കുട്ടിക്കാലത്ത് എനിക്കെപ്പോഴും കൂട്ട് അമ്മൂമ്മക്കഥകളായിരുന്നു.. അച്ഛന് വാങ്ങിത്തന്ന കുട്ടിക്കഥകളില് ഞാനന്നെ എന്നെ സ്വയം കഥാപാത്രമായി സങ്കല്പ്പിക്കുമായിരുന്നു.. ഞാന് കിളികളോടും പൂമ്പാറ്റകളോടും ഒക്കെ സല്ലപിക്കുന്നതായി സങ്കല്‍പിച്ച് ഫെയറി റ്റെയിലുകളിലെ കഥാ പാത്രമായി ജീവിച്ച് തീര്ത്ത മദ്ധ്യാഹ്നങ്ങള്.. എനിക്കേറ്റവും ഇഷ്ടം രാജകുമാരനെക്കാത്ത് മുടി കിളിവാതിലിലൂടെ പുറത്തിട്ട് കാത്തിരിക്കുന്ന രാജകുമാരിയുടെ കഥയാ.. മുകളിലത്തെ ഞങ്ങടെ മുറിയിലുള്ള ജനാലക്കലിരുന്നു ഞാനും ചിന്തിക്കുമായിരുന്നു എന്റെ മുടി നീണ്ട് നീണ്ട് താഴെ എത്തുമോ? അതില് പിടിച്ച് കയറി- ഹഹഹഹ!! വരുമൊ എന്ന്? ഇടക്കെല്ലാം വീണ്ടും ഞാനാ കുട്ടിക്കാലത്തേക്ക് തിരിച്ച് പോകാറുണ്ട്. ശുഭകാമനകളുടെ കുട്ടിക്കാലത്തേക്ക്!!)

നവസമാഗമത്തിന്നായ്

ഇത് നിനക്കായ്
എന് ഹൃദയത്തില് വാര്‍ന്നൊഴുകും
നിണത്താല്,
സ്നേഹത്താല് വിരചിതം.
അറിയില്ല, നീയെവിടെയാരെന്ന്?
എന്റെ സ്നേഹത്തിന്
കാന്തിക വലയത്തില്
ഒരു പക്ഷെ,
നീ വന്നണയാം..
എന്റെ ഏകാന്ത ദ്വീപില്
സ്നേഹത്തിന് പ്രവാചകാ
നിനക്ക് സുസ്വാഗതം..
എന്റെ സ്നേഹം
നിനക്കായ് തുളുമ്പിടുമ്പോള്
നിശ്ചലം
കാറ്റും നിഴലും വെളിച്ചവും!
മൃദുസംഗീത ഭൂവില്
നീയും ഞാനും- സ്നേഹവും മാത്രം!
എന്റെ സ്നേഹം
ഞാന്
പാനപാത്രത്തില് പകര്‍ന്നു നല്‍കാം-
നീയത് വലിച്ചുകുടി-
ച്ചെന്മനാസിലമരനായ്ത്തീരുക.
എന്റെ ഹൃദയത്തുടിപ്പിന്നായ്
നീ കാതോര്‍ക്കുമ്പോള്
ഞാന് മന്ത്രിക്കും –
നീയില്ലെങ്കില്
നിറവില്ല, നിഴലിന്നഴകില്ല,
നിലവില്ല, നീരിന്നു കുളിരില്ല:
നിശ്ചലം കാറ്റും വെളിച്ചവു
മുയിരിന്നലയും
എന്നിലെ ചേതസ്സിന് കിളിപ്പെണ്ണും!
എന്റെ ഏകാന്ത ദ്വീപില്
സ്നേഹത്തിന് പ്രവാചകാ
നിനക്ക് സുസ്വാഗതം..